Sunday, March 11, 2012

മരണത്തോടൊരു വാക്ക് ...

നിന്നെ ഞാനെത്ര തേടി നടന്നു
മരണമേ നീ എന്നെ കണ്ടതേ ഇല്ല.


ഇന്നുനീയാ കുരുന്നിന്റെ കൈവെള്ളയില്‍ ;
നീട്ടിയ വിരലുകളില്‍ ;
വിഷം തീണ്ടിയതറിയവേ,
എന്റെ ഹൃദയം തകര്‍ന്നുപോയി .


പാവമാ കൊച്ചു പെണ്‍കിടാവിന്റെ
കീറി പറഞ്ഞോരാ പാവാട തുമ്പിലായ്
ഞേലുകയാണ് ഞാന്‍ ജീവിതെം കണ്ടൊരീ
കാലചക്രത്തിന്റെ സൂചി വിധേയമായ് .


കൊടിയേറി വാഴുന്നു നല്മുലപ്പാലിന്റെ
മധുരം മറന്നൊരീ അമ്മമക്കള്‍ .
കരയുവാന്‍ കണ്ണുനീരാവില്ലെടുക്കുവാന്‍
ഒരുതുള്ളി പോലും ബാക്കിയില്ല.


മനസാം മരുപ്പച്ച അതിര്ഭേദിച്ച്
എങ്ങോ അവസാന യാത്രയ്ക്കൊരുങ്ങാറായ്.
മതിയാവതില്ലെന്റെ പഴയകാലത്തിന്റെ ;
കുറുമ്പുനിറഞ്ഞോരെന്‍ ബാല്യകാലത്തിന്റെ ,
മടിതട്ടിലൊരുകോടി ജന്മം പുലര്‍ന്നാലും

നിങ്ങള്‍ക്കെന്നെ തളര്‍ത്താനാവില്ല ....



എന്‍റെ നിലച്ച കണ്ണുകള്‍;
ഇരുട്ടുമാത്രമാണ് ചുറ്റും.
പോര്‍വിളിക്കിടയില്‍ അറുത്തെറിഞ്ഞ കാലുകള്‍;
ഇനിയൊരു കാതം നടക്കാനില്ല.

അക്ഷരമറിയുമെങ്കിലും, ചലനമറ്റ കൈകള്‍;
എഴുതിയറിയിക്കാന്‍ ഒന്നുമില്ല.
നിശബ്ദതയുടെ നീണ്ട വര്‍ഷങ്ങള്‍;
കേള്‍ക്കാനറിയാത്ത കാതുകള്‍ വേണ്ട.
ചൂതാട്ടങ്ങള്‍ക്കിടയില്‍ പിഴുതെറിഞ്ഞ നാവ്;
ഇനിയൊന്നും പറയാനില്ല.

എങ്കിലും,
ഞാന്‍ ശ്വസിക്കുന്നു...ഗന്ധമറിയുന്നു..;
സിറിന്ജും സിറപ്പും നിറച്ച മുറിക്കുള്ളില്‍.
സ്വപ്നം കാണുന്നു...
ഏഴുവര്‍ണങ്ങള്‍ ചാലിച്ച, പട്ടം കണക്കെ -
പറക്കുന്ന സ്വപ്‌നങ്ങള്‍.
എനിക്ക് തളര്‍ച്ചയില്ല.
എന്‍റെ മനസ് മരച്ചിട്ടുമില്ല.