Friday, October 5, 2012

ട്രെയിന്‍ സിഗ്നല്‍


പുസ്തകത്തിന്‍ വരികള്‍ക്കിടയിലൂ-
ടെപ്പൊഴോ വന്നു വീശിയ കാറ്റതില്‍
തെറ്റി മാറിയ കണ്ണിലെ  രശ്മികള്‍,
മെല്ലെ മേല്ലെവേ പിറകോട്ടനങ്ങുന്നു .

കണ്ടു ഞാനിതേകാഴ്ച്ചകള്‍  എത്രയോ -
യാത്രകള്‍ , പാളങ്ങള്‍ മാറാതെ.
പുസ്തകത്തിലാപഴയ താളുകള്‍
വീണ്ടുമെത്താന്‍ തിരക്കിട്ടു മറിക്കവേ ,
കണ്ടു ഞാനെന്‍റെ കണ്ണടക്കൂടിലെന്നോ -
കണ്ടു പരിചിതമാം മുഖം.




കാണാന്‍ കൊതിച്ചു ഞാനെനെങ്കിലും ,..ഞെട്ടി-
ഉള്‍ക്കാമ്പിലക്ഷരത്തണ്ടുലഞ്ഞുപോയ്‌ മാത്രയില്‍.
കമ്പികള്‍ക്കപ്പുറത്തെങ്ങോ  പാടാത്ത പാട്ടിന്‍റെ -
ഈണം ശ്രവിച്ചപോല്‍
കണ്ടില്ല എന്ന് കരുതട്ടെ, എന്നോര്‍ത്ത്
ദൃഷ്ടികള്‍ തമ്മിലിടറാന്‍ വിടാതെപോയ് .

ഏറ്റുവാങ്ങിനാം വഴിക്കാറ്റും
തണുപ്പും മഴചാറ്റലൊക്കെയും ,
ഓരത്തിരിക്കുവോരൊക്കെ തടയവേ ..
ഒന്നുമേ നടിച്ചില്ല; പരസ്പരം കൊണ്ടു-
നിശ്വാസങ്ങള്‍ , വിതുമ്പലും.

ദൂരമേറെ...അപരിചിതര്‍നാം -
അകന്നുപോയെങ്കിലും ,
തമ്മിലൊന്നായ്‌ നടക്കാന്‍ കൊതിച്ചവര്‍.
ഉണ്ട് പേടി, നിന്നിലുമെന്നിലും .
അറിയുന്നു നാം തങ്ങളിലെങ്കിലും.

മാറി മാറി പച്ചയും ചുവപ്പും
യാത്രതുടരുന്നു ഇറക്കിയും പേറിയും .
നിശ്ചലയായി നിന്നു ഞാന്‍-
നീയൊരു ചുവപ്പിലെങ്ങോ
മറഞ്ഞു പോയീക്ഷണം .

ദൃഷ്ടികള്‍ ചുറ്റും പരക്കവേ അസ്വസ്ഥം..
മിണ്ടിയില്ലെങ്കിലും ഉടഞ്ഞുപോയ് -
തങ്ങളില്‍ കണ്ടുനാം ,
കലങ്ങിയ കണ്ണുകള്‍ ........

                                       
                                     -ശ്രുതി



No comments:

Post a Comment