Thursday, July 4, 2013

പ ട്ടം

രണ്ടു  ചിറകുകൾ -
ചേർത്തുകൂട്ടിയ -
പട്ടമാകെ  പറക്കാൻ കൊതിക്കുന്നു.

ഒത്ത മധ്യേ -
കൂടുകൂട്ടിയെൻ 
പട്ടുപാറും പൊന്നിൻ കിനാവുകൾ .

പൊങ്ങിയാടി പറന്നു-
മാനത്തിന്റെ അതിരുകാക്കും 
മേഘം കടന്നുപോയ് .

ഉയരവേ തെളിഞ്ഞു കാണുന്നു 
ചിതറിവീണ നക്ഷത്ര ദീപങ്ങൾ.

കണ്ണിനുള്ളിലെ കൗതുക കാ‍ന്താരി 
കണ്ണെറിഞ്ഞൊന്നിനെ -
കൈക്കുള്ളിലാക്കുവാൻ .

വിഫലമായ് ..,
ഞാണ് പുറകിലേക്ക് -
പിടിമുറുക്കുന്നു.

വിട്ടുപോയ്‌ ..,
താരവും മേഘവും-
ദൂരെയായ് തിളങ്ങി പിന്നെയും.

പിന്നിടും വഴിപ്പാതയോരത്ത് -
കണ്ടു ഞാൻ;-
മുന്നേ-യാടിയ പാടുകൾ.

മണ്ണുചേർന്നു തറച്ചുനിന്ന -
സ്ഥിമാടം അടിഞ്ഞു കിനാവുകൾ.
ശ്വാസമിത്തിരി ;- വേർപെടുംമുൻപേ ,
കാണുന്നു,..
ഞാണറ്റം കെട്ടിയിട്ടതേതോ താലി!..

No comments:

Post a Comment