മണി മുഴങ്ങിക്കഴിഞ്ഞു.
മനപ്പാടമാക്കിയ സൂത്രവാക്യങ്ങള്‍
മാഞ്ഞുപോകുന്നു.
എന്നെ ശത്രുവായി കണ്ടവര്‍
എന്റെ നിര്യാണത്തില്‍ വിലപിക്കുന്നു.
എത്രചിന്തിച്ചിട്ടും അറിയില്ലെന്തെന്‍റെ-
മിത്രങ്ങള്‍ ആഘോഷിക്കുന്നു!
ഈ മുല്ലമൊട്ടിന്‍ മണം,
ഓ സഹിക്കവയ്യ. ഞാനെന്ന മിഥ്യയും
നീ എന്ന സത്യവും
ചരിത്രമായി കഴിഞ്ഞു.
നാളത്തെ "മാതൃഭൂമി " യില്‍
ചിരിച്ചിരിക്കും എന്നെ
നിങ്ങള്‍ക്കും കാണാം ....
Good work. Keep it up.
ReplyDelete